Menu
കവിതകള്‍
Loading...

കല്ലിൽ പൂത്തത്





നോമ്പ് തുറന്നപ്പോഴൊന്നും
വയർ നിറഞ്ഞില്ല.
ഇത്തിരിപ്പോന്ന ഭക്ഷണത്തളികയിൽ
വെട്ടുപോത്തും മുട്ടനാടും മുക്രയിട്ടില്ല.
വറ ചട്ടിയിൽ നിന്നും കോഴി കൂകാറില്ല.
വാ തുറന്നാൽ ഇനി തിന്നാൻ
വയ്യല്ലോയെന്നോർത്തു തീ തിന്നാറുമില്ല.

കാരക്കകൾ കൊണ്ട്
വ്രതസംതൃപ്തിയടയുന്ന
ദീർഘ ദിനാന്ത്യങ്ങളുടേയും
കുടിനീരുകൊണ്ട് വിശപ്പടക്കുന്ന
അതിശീതോഷ്ണ രാവുകളുടേയും
കനൽക്കഥകളാണ് ഖൻദക്കിലെ
പാറക്കല്ലുകളിൽ പൂക്കുന്ന
പ്രവാചക സ്മരണകൾ.

പൊരിവെയിലറിയാതെ
എരിവയറിൽ വെച്ചുകെട്ടിയ
സഹന ശിലകളൊന്നും
മദീനയുടെ താഴ്വരകളിൽ
മണ്ണിൽ പുതഞ്ഞു പോയില്ല.
അവ വിശ്വാസിയുടെ മനസ്സായി
വിശക്കുന്നവന്റെ അന്നമായി
എന്നും ഭൂമിയിൽ വിളയുന്നു.
വിളവെടുക്കുന്നു.


ചിത്രം: ഗൂഗിൾ

No comments:

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Powered by Blogger.